നേമത്ത് പണി നടക്കുമ്പോള്‍ നഗരത്തില്‍ മൊത്തം വെള്ളം മുട്ടിക്കേണ്ട സാഹചര്യമില്ല. രണ്ടോ മൂന്നോ വാല്‍വുകളടച്ച് അഞ്ചോ ആറോ വാര്‍ഡുകളില്‍ മാത്രം വെള്ളം മുടങ്ങുകയുള്ളുവെന്നും വി കെ പ്രശാന്ത് പറഞ്ഞു.
തിരുവനന്തപുരത്ത് നാല് ദിവസമായി തുടരുന്ന ജല വിതരണ പ്രശ്‌നത്തില്‍ ജല അതോറിറ്റിക്കെതിരെരൂക്ഷവിമര്‍ശനവുമായിവികെപ്രശാന്ത്എംഎല്‍എ.കൃത്യമായപിഴവ്ജലഅതോറിറ്റിഉദ്യോഗസ്ഥന്മാര്‍ക്കുണ്ടായിട്ടുണ്ടെന്നും മന്ത്രിക്ക് പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രശനംഉടൻപരിഹരിക്കും.’ഗുരുതരമായബുദ്ധിമുട്ടാണുണ്ടായത്.50ടാങ്കറുകളിൽവെള്ളംഎത്തിക്കുന്നുണ്ടെന്നും അദ്ദേഹംപറഞ്ഞു.ഗുരുതരമായബുദ്ധിമുട്ടാണുണ്ടായത്.ഫോണ്‍വിളിക്കുന്നവരുടെനമ്പര്‍കുറിച്ചെടുത്ത്ടാങ്കറുകളെത്തിക്കാനുള്ളക്രമീകരണങ്ങള്‍ ഒരുക്കുന്നുണ്ട്.കഴിഞ്ഞ ദിവസം മന്ത്രി വി ശിവന്‍ കുട്ടി നടത്തിയ യോഗത്തില്‍ കാര്യങ്ങള്‍ കൃത്യമായി അറിയിച്ചിട്ടുണ്ട്. അനാസ്ഥ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ട്. അനാസ്ഥയ്‌ക്കെതിരെ യോഗത്തില്‍ കൃത്യമായി പറഞ്ഞു. തിരുവനന്തപുരം പോലുള്ള വലിയ നഗരത്തില്‍ ജല വിതരണത്തിന് അനുഭവസ്ഥരായ ഉദ്യോഗസ്ഥരെ വെക്കണം. കൃത്യമായ ജാഗ്രതയുണ്ടാകണമായിരുന്നു.




